Popular Post

Sunday 1 June 2014

ദളിത് സഹോദരിമാരുടെ മാനഭംഗക്കൊല: മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരിമാരായ രണ്ടു ദളിത് പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചു. പപ്പു യാദവ്, അദ്വേഷ് യാദവ്, ഉര്‍വേഷ് യാദവ് എന്നിവരാണ് കുറ്റം സമ്മതിച്ചത്. കൊലപാതകം, മാനഭംഗം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. കേസിന്റെ വേഗത്തിലുള്ള നടത്തിപ്പിനായി അതിവേഗ കോടതി സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ച മുന്‍മുഖ്യമന്ത്രി മായാവതി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നും സംസ്ഥാനത്തെ നിയമവ്യവസ്ഥ താറുമാറിലായിരിക്കുകയാണെന്നും പറഞ്ഞു. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ വിശ്വാസമില്ലെന്നും നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരെ പൊതുനിരത്തില്‍ വച്ച് തൂക്കിക്കൊല്ലണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഇന്നലെ പറഞ്ഞു

No comments:

Post a Comment